'തകാതുഫ്' ആരംഭിച്ചിരിക്കുന്നു. ആദരണീയരായ സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ തൻ്റെ അനുഗ്രഹീത കരങ്ങളാൽ തുടങ്ങിത്തന്നിരിക്കുന്നു. ബിഹാറിലെ കിഷൻഗഞ്ചിൽ 55000 സ്ക്വയർ ഫീറ്റിലുയരുന്ന 'ഖുർത്വുബ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അക്കാദമിക് എക്സലൻസി'നായുള്ള സാമ്പത്തിക സമാഹരണ കാമ്പയിനാണ് ' തകാതുഫ്'. സാമ്പത്തിക പ്രതിസന്ധി കനത്ത കാലത്ത് മൈക്രോ ഫിനാൻസിങിൻ്റെ സാധ്യത ഉപയോഗപ്പെടുത്തി, എല്ലാവരുടേയും സഹകരണത്തോടെ വലിയൊരു നന്മ സാധ്യമാക്കാൻ നമുക്കാവും. ആവണം. ഒരു സ്ക്വയർ ഫീറ്റിന് 1100 രൂപയാണ് ചിലവ് വരുന്നത്. ജാരിയായ സ്വദഖയാണിതെന്ന കാര്യത്തിൽ തർക്കമില്ല. 'ഖുർത്വുബ'യിലൂടെ ഉയരുന്നത് ഒരു സ്ഥാപനം മാത്രമല്ല, പുതിയൊരു സംസ്കാരം കൂടിയാണ്. പതിതരായ ഒരു ജനതയുടെ ഉയർച്ചയും ഉണർച്ചയുമാണ് 'ഖുർത്വുബ ' സാധ്യമാക്കാനൊരുങ്ങുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റം പിന്നാക്കം നിൽക്കുന്ന ജില്ലകളിലൊന്നാണ് ' കിഷൻഗഞ്ച് '. മുസ്ലിം ഭൂരിപക്ഷ ജില്ല. മലബാറിന് തുല്യമെന്ന് പറയാവുന്ന സീമാഞ്ചൽ മേഖലയിലാണ് കിഷൻഗഞ്ച്. എല്ലാ മേഖലകളിലും പിന്നാക്കം. പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ, സാമൂഹിക ശാക്തീകരണം ലക്ഷ്യം വെച്ച്, ബിഹാറിലെ കിഷന്‍ഗഞ്ച് ഉള്‍കൊള്ളുന്ന സീമാഞ്ചല്‍ മേഖല ആസ്ഥാനമാക്കി 2019-ൽ സമാരംഭം കുറിച്ച സ്ഥാപനമാണ് 'ഖുർത്വുബ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അക്കാദമിക് എക്സലന്‍സ്'.സാമൂഹ നവോത്ഥാനത്തിലും രാഷ്ട്ര നിർമ്മാണ പ്രവർത്തനങ്ങളിലും നേതൃ പരമമായ പങ്ക് നിർവഹിക്കാൻ കഴിയുന്ന, ഉയർന്ന നേതൃഗുണവും ചിന്താശേഷിയും മതഭൗതിക ജ്ഞാന മേഖലകളിൽ മികച്ച പാണ്ഡിത്യവുമുള്ള, ഒരു പുതു തലമുറയെ സൃഷ്ടിക്കലാണ് സ്ഥാപനത്തിന്റെ ലക്ഷ്യം. പത്തിനും പന്ത്രണ്ടിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് എഴുത്ത് - വാചിക പരീക്ഷയിലൂടെയാണ് പ്രവേശനം നൽകുന്നത്. സെക്കന്ററി, ഹയര്‍ സെക്കന്ററി ക്ലാസുകള്‍ അടങ്ങുന്ന ഏഴു വര്‍ഷത്തെ മികച്ച പഠനത്തിനു ശേഷം വിദ്യാർഥികളുടെ അഭിരുചിയും സമൂഹത്തിൻ്റെ ആവശ്യങ്ങളും പരിഗണിച്ച് ലഭ്യമായ ഏറ്റവും മികച്ച തുടര്‍പഠനത്തിനുള്ള സൗകര്യം ചെയ്ത്, സോഷ്യൽ എഞ്ചിനീയിംഗിന് അവരെ ഉപയോഗപ്പെടുത്തനാണ് ഖുർത്വുബയുടെടെ ഉദ്ദേശ്യം. മേഖലയിലെ ബഹുഭുരിപക്ഷം കുട്ടികളും സ്‌കൂളില്‍ പോകാത്തവരോ പ്രായത്തിനൊത്ത അറിവ് ലഭിച്ചിട്ടില്ലാത്തവരോ ആയതിനാല്‍ പ്രവേശനം നല്‍കി ആദ്യ അഞ്ചു മാസം നിരന്തരമായ പരിശീലനങ്ങളും പഠന പ്രക്രിയകളും നടത്തിയാണ് ഇവരെ കോഴ്‌സിന് പ്രാപ്തരാക്കുന്നത്. അറബി, ഉര്‍ദു, ഇംഗ്ലീഷ് ഹിന്ദി ഭാഷകള്‍ക്കു പുറമെ നേതൃപരിശീലനവും പഠനയാത്രകളും സന്നദ്ധസേവന പ്രവര്‍ത്തനങ്ങളും കോഴ്‌സിന്റെ ഭാഗമാണ്. ദീര്‍ഘവീക്ഷണവും ആത്മാര്‍ത്ഥതയും തിരിച്ചറിവുമുള്ള നല്ല നേതൃത്വത്തിന്റെ അഭാവമാണ് സാമൂഹിക പുരോഗതിക്ക് ഏറ്റവും തടസ്സം നിൽക്കുന്നത് എന്ന ബോധ്യമാണ് സീമാഞ്ചൽ കേന്ദ്രീകരിച്ച് ഒരു സ്ഥാപന സമുച്ചയം എത്രയും പെട്ടന്നു തുടങ്ങണമെന്ന തീരുമാനത്തിലേക്ക് എത്തിച്ചത്. പരിമിതമായ സൗകര്യങ്ങളോടു കൂടിയ ഒരു പഴയ സ്‌കൂള്‍ കെട്ടിടം വാടകയ്ക്ക് എടുത്താണ് സ്ഥാപനം ഇപ്പൊൾ പ്രവർത്തിക്കുന്നത്. ഇതേ ലക്ഷ്യത്തോടെ ഉള്ള ഒരു വനിതാ കോളേജ്, അനാഥ അഗതി പഠന കേന്ദ്രങ്ങൾ, അന്ധ-ബധിര-മൂകരോ മറ്റു വിവിധ കഴിവുള്ളവരോ ആയവർക്കുള്ള സ്പെഷ്യൽ സ്കൂൾ, ഡ്രോപൗട്സ് ക്ലിനിക്, മൾട്ടി പർപ്പസ് ട്രൈനിംഗ് സെന്റര്‍, റസിഡന്ഷ്യനല്‍ സ്‌കൂള്‍, പാലിയേറ്റീവ് കെയർ ഇൻസ്റ്റിറ്റ്യൂട്ട് എന്നിങ്ങനെ വിവിധ സംരംഭങ്ങളാണ് ഖുർത്വുബ വെൽഫെയർ സൊസൈറ്റി വിഭാവനം ചെയ്യുന്നത്. ഏതു മേഖലയിലും ഒട്ടനേകം കാര്യങ്ങള്‍ ചെയ്യാനുള്ള ഇത്തരം സ്ഥലങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പിന്തുണയും അംഗീകാരവും ലഭിക്കുന്നു എന്നത് എടുത്തു പറയേണ്ടതാണ്. സര്‍ക്കാര്‍ നിയമപാലക സംവിധാനങ്ങളെല്ലാം വളരെ സന്തോഷത്തോടെയാണ് ഇത്തരം രാഷ്ട്ര നിര്‍മാണപ്രവര്‍ത്തനങ്ങളോട് പ്രതികരിക്കുന്നത് എന്നാണ് ഇതുവരെയുള്ള ഫീല്‍ഡനുഭവം. ശുഭപ്രതീക്ഷയോടെ അഞ്ചോ പത്തോ വര്‍ഷങ്ങള്‍ക്കപ്പുറമുള്ള നല്ല റിസള്‍ട്ടുകള്‍ ലക്ഷ്യംവെച്ച് ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നതാണ് ഇന്നിന്റെ ആവശ്യം. 'ഖുർത്വുബ' (കൊർദോവ ) നഷ്ട പ്രതാപങ്ങളുടെ പ്രതീകമാണ്. 'നളന്ദ 'യുടെയും 'തക്ഷശില 'യുടെയും നാട്ടിൽ 'ഖുർത്വുബ 'ഉയരുമ്പോൾ മാറ്റത്തിൻ്റെ പുതിയ വിപ്ലവങ്ങളുണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. അള്ളാഹു വിജയിപ്പിക്കട്ടെ . നിങ്ങളുടെ പ്രാര്‍ത്ഥനയും പിന്തുണയുമുണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
CT.A.Kadher