കേള്‍ക്കുക എന്നത് ഒരു കലയാണ് (Listening is an art) . അറിവുള്ളവർ സംസാരിക്കുന്നു, വിവേകമുള്ളവർ കേൾക്കുന്നു (Knowledge speaks but wisdom listens) എന്ന് ജിമി ഹെൻട്രിക്സിൻ്റെ പ്രശസ്തമായ നിരീക്ഷണമുണ്ട്. ഓരോരുത്തരും പറയുന്നത് അവരുടെ താത്പര്യത്തിനനുസരിച്ച് അവര്‍ ഉദ്ദേശിക്കുന്ന അര്‍ത്ഥത്തില്‍ കേള്‍ക്കാന്‍ കഴിയുക എന്നത് തീര്‍ത്തും നിസ്സാരമല്ല തന്നെ . നമുക്ക് പ്രിയപ്പെട്ടതും അല്ലാത്തതും , വേണ്ടതും വേണ്ടാത്തതും നല്ലതും ചീത്തയും … അങ്ങിനെയങ്ങിനെ, കാഴ്ചയേക്കാള്‍, സ്പര്‍ശനത്തേക്കാള്‍ , രുചിയേക്കാള്‍ , ഗന്ധത്തേക്കാള്‍ ഒരു പക്ഷെ വികാര വിക്ഷോഭങ്ങള്‍ക്ക് എളുപ്പത്തില്‍ വശംവദമാക്കപ്പെടാവുന്ന ഒരു സംവേദന മാധ്യമം തന്നെയായതുകൊണ്ട് കേള്‍വി എപ്പോഴും വളരെ പ്രാധാന്യവും അര്‍ഹിക്കുന്നു . നമ്മളെ കേള്‍ക്കാന്‍ ഒരാളുണ്ടാകുക എന്നത് ഈ ജീവിതത്തിലെ ഏറ്റവും ഭാഗ്യമുള്ള ഒരു കാര്യം തന്നെയാണ് . നമ്മുടെ സങ്കടങ്ങള്‍ , നമ്മുടെ കുസൃതികള്‍ , നമ്മുടെ സ്വകാര്യതകള്‍ നമ്മുടെ ആശങ്കകളും ആവലാതികളും … അങ്ങിനെ നമ്മുടെ മനസ്സിലുള്ളതെന്തും തുറന്നു പ്രകടിപ്പിക്കാന്‍ നമുക്ക് ഏറ്റവും എളുപ്പം സാധിക്കുന്ന കേള്‍വിയെന്ന മഹാ സംഭവത്തിന് ഒരു വ്യക്തി ഇഷ്ടത്തോടെയുണ്ടാവുക എന്നു പറഞ്ഞാല്‍ അതൊരു സന്തോഷപ്രദവും വികാരപരവുമായ കാര്യം തന്നെ . നമ്മളൊക്കെ പറഞ്ഞ് കൊണ്ടേയിരിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. എന്നാൽ കേൾക്കാൻ തീരേ താൽപര്യമില്ലാത്തവരാണ്. പലരേയും കേൾക്കാൻ ഒരൽപം സമയവും മനസ്സും മാറ്റി വെക്കാൻ നമ്മൾ തയ്യാറായിരുന്നെങ്കിൽ ജീവിതത്തിലെ ഒരു പാട് പ്രശ്നങ്ങൾ ഒഴിവാക്കാമായിരുന്നു. 'നമ്മുടെ ആശയ വിനിമയങ്ങളിലുള്ള ഏറ്റവും വലിയ പ്രശ്നം നാം മനസ്സിലാക്കാനല്ല കേൾക്കുന്നത്, പ്രതികരിക്കാനാണ് കേൾക്കുന്നത് എന്നതാണ് ' എന്ന് സ്റ്റീഫൻ.ആർ.കൊവേ നിരീക്ഷിക്കുന്നുണ്ട്. ആക്ടീവ് ലിസണിങ് (സജീവമായ കേൾവി ), സൈക്കോളജിയിലെ സുപ്രധാനമായ ഒരു ചർച്ചാ വിഷയമാണ്. ഭാര്യ ഭർത്താക്കൻമാർക്കിടയിൽ ദീർഘകാലം സന്തോഷം നില നിൽക്കാൻ ആക്റ്റീവ് ലിസണിങ് അനിവാര്യമാണെന്ന് സൈക്കോളജിസ്റ്റുകൾ പറയുന്നു. ഭാര്യ ഭർതൃ ബന്ധത്തിൽ ഓരോരുത്തർക്കും ഉണ്ടാവുന്ന 10 വൈകാരികമായ ആവശ്യങ്ങളെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട് പ്രമുഖ മന:ശാസ്ത്രജ്ഞനായ വില്ലാർഡ് ഹാർലി. അവയിലൊന്ന് 'ഇൻ്റിമേറ്റ് കൺവർസേഷനാ'ണ്. ഭാര്യയും ഭർത്താവും അവരുടെ താൽപര്യങ്ങൾ പങ്ക് വെക്കുകയും ഇരുവരും മനസ്സ് തുറന്ന് അത് കേൾക്കുകയും ചെയ്യുകയെന്നതാണ് ഇത് കൊണ്ട് അദ്ദേഹം ഉദ്ദേശിച്ചത്. നമ്മുടെ ഭാര്യമാരെ, ഭർത്താക്കൻമാരെ,മക്കളെ, മാതാപിതാക്കളെ, സഹോദരീ സഹോദരങ്ങളെ, സുഹൃത്തുക്കളെ ഒക്കെ കേൾക്കാനുള്ള മനസ്സാണ നമുക്ക് അവർക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ സമ്മാനം. കേൾക്കേണ്ടവർ കേൾക്കാതാകുമ്പോഴാണ് കേൾക്കുന്നവരെ അവർ തേടിപ്പോകുന്നത്. ആബാലവൃദ്ധം വരുന്ന ആയിരങ്ങൾ ആശ്വാസം തേടി പാണക്കാട് സയ്യിദുമാരുടെ ദർബാറുകളിലേക്കെത്തുന്നത് എന്ത് കൊണ്ടായിരിക്കും? അവർ എല്ലാവരെയും ക്ഷമാപൂർവം കേൾക്കുന്നു. ആളുകളുടെ സന്തോഷങ്ങൾ, സന്താപങ്ങൾ, സുഖ- ദു: ഖങ്ങൾ.... എല്ലാ വികാരങ്ങളും അവിടെ കേൾക്കപ്പെടുന്നു. അങ്ങനെയവർ അനേകായിരങ്ങൾക്ക് ആശ്വാസ തീരമാവുന്നു. വനിതാ കമ്മീഷൻ ചെയർപേഴ്സണ് കഴിഞ്ഞ ദിവസം നാണം കെട്ട് രാജി വെക്കേണ്ടി വന്നത് കേൾക്കാനുള്ള ക്ഷമയില്ലാത്തത് കൊണ്ട് കൂടിയാണ്. നമുക്ക് നല്ല കേൾവിക്കാരാകാം.
CT.A.Kadher