ചിന്തനീയം

14 May 2021

ഫലസ്ഥീൻ ഒരിക്കലൂടെ നമ്മുടെ നോവും നൊമ്പരവുമാവുകയാണ്. ഖുദ്സിൻ്റെ മണ്ണ് ലോകത്തിൻ്റെ കണ്ണീർക്കണമാവുകയാണ്. ഏറ്റവും പുതിയ കണക്കനുസരിച്ച്, ഇസ്രയേൽ ഭീകരരുടെ നരനായാട്ടിൽ പൊലിഞ്ഞ് പോയത് 103 ഫലസ്ഥീനികളുടെ ജീവനാണ്. അതിൽ 27 കുട്ടികളും 11 സ്ത്രീകളും ഉൾപ്പെടുന്നു. 580 പേർ ഗുരുതരാവസ്ഥയിൽ ചികിൽസയിലാണ്. മിസൈൽ ആക്രമണം തുടരുകയാണ്. പുരാതന ജറൂസലം നഗരത്തിൽ നിന്ന് രണ്ട് കിലോ മീറ്റർ വടക്കോട്ട് മാറി സ്ഥിതി ചെയ്യുന്ന 'ശൈഖ് ജർറ'യിൽ നിന്ന്, തലമുറകളായി അവിടെ താമസിക്കുന്ന ഫലസ്ഥീനി കുടുംബങ്ങളെ പുറന്തള്ളാനും പകരം ഇസ്രയേലീ കുടിയേറ്റക്കാരെ അധിവസിപ്പിക്കാനുമുള്ള നീക്കമാണ് ഏറ്റവും പുതിയ പ്രശ്നങ്ങൾക്ക് കാരണമായത്. ഇതിനെതിരായ പ്രതിഷേധങ്ങളെ ചോരയിൽ മുക്കി കൊല്ലാനാണ് ഇസ്രയേൽ ശ്രമിക്കുന്നത്. സുൽത്താൻ സലാഹുദ്ദീൻ അയ്യൂബിയുടെ പേഴ്സണൽ ഫിസിഷ്യൻ ആയിരുന്ന ശൈഖ് ഹുസാമുദ്ദീൻ അൽ ജർറാഹിൻ്റെ സ്മരണാർത്ഥമാണ് ഈ ഗ്രാമത്തിന് 'ശൈഖ് ജർറ' (الشيخ جراح) എന്ന പേര് ലഭിച്ചത്. 'ജർറാഹ്' എന്ന അറബി പദത്തിനർത്ഥം സർജൻ എന്നാണ്. അദ്ദേഹത്തിൻ്റെ ഖബറിടവും ഇവിടെയുണ്ട്. ഇവിടെ നിന്ന് ഫലസ്ഥീനികളെ പുറം തള്ളാനുള്ള ഇസ്രയേലിൻ്റെ കുതന്ത്രങ്ങൾ പതിറ്റാണ്ടുകളായി തുടരുന്നുണ്ട്. പതിവ് പോലെ ഈ വിശുദ്ധ റമളാനിലും ചോരപ്പുഴയൊഴുക്കിയിരിക്കുകയാണ് ഇസ്രയേൽ. മസ്ജിദുൽ അഖ്സയിൽ പോലും അഴിഞ്ഞാടുകയാണ് സൈന്യം. മുസ്ലിംകളെ സംബന്ധിച്ചെടുത്തോളം ഏറെ വൈകാരികമായ ഇടമാണ് ഖുദ്സ്. ആദ്യത്തെ ഖിബ്ലയാണ്. ലോകത്തെ രണ്ടാമത്തെ മസ്ജിദാണ്. പ്രതിഫലം കാംക്ഷിച്ച് യാത്ര പോകാവുന്ന മൂന്നാമത്തെ പള്ളിയാണ്. നിരവധി പ്രവാചകൻമാരുടെ ഓർമകൾ ഉറങ്ങുന്ന മണ്ണാണ്. നബി(സ്വ)യുടെ രാപ്രയാണം ആരംഭിച്ചത് ഇവിടെ നിന്നാണ്. പതിറ്റാണ്ടുകളായി ഫലസ്തീൻ കരയുകയാണ്. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആട്ടിയോടിക്കപ്പെട്ട ജൂതന്മാർക്ക് താമസിക്കാൻ ഇടം നൽകിയതാണ് ഫലസ്ഥീനികൾ ചെയ്ത 'തെറ്റ്'. അറബിക്കഥയിലെ ഒട്ടകത്തെപ്പോലെ, ജൂതൻമാർ ഫലസ്ഥീനികളെ പുറത്താക്കി, അവരുടെ മണ്ണിൽ തങ്ങളുടെ രാജ്യം സ്ഥാപിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ അനീതി. അതിക്രമം. സഹസ്രാബ്ദങ്ങളായി തങ്ങൾ അധിവസിച്ച് വരുന്ന മണ്ണിന് വേണ്ടിയാണ് ഫലസ്ഥീനികൾ സമരം ചെയ്യുന്നത്. ജൂത അധിനിവേശത്തിനെതിരായ സ്വാതന്ത്ര്യ സമരം. എന്നിട്ടും അവരെ ഭീകരർ എന്ന് വിളിച്ച് പരിഹസിക്കാനാണ് ലോകത്തിന് താൽപര്യം. അത്യന്താധുനിക ആയുധങ്ങളും സർവ സന്നാഹങ്ങളും കയ്യിലുണ്ടായിട്ടും, പാവപ്പെട്ട ഫലസ്ഥീനികളുടെ സമരാവേശത്തെ കെടുത്തിക്കളയാൻ ഇസ്രയേലിന് കഴിഞ്ഞിട്ടില്ല. കഴിയുകയുമില്ല. നിരവധി തവണ ഖുദ്സ് സന്ദർശിക്കാൻ അവസരമുണ്ടായിട്ടുണ്ട്. അവിടുത്തെ കൊച്ചു കുട്ടികളുടെ കണ്ണുകളിൽ പോലും അടങ്ങാത്ത അഗ്നി കണ്ടിട്ടുണ്ട്. അവരുടെ വാക്കുകളിൽ സമരാവേശം മുഴങ്ങുന്നത് കേട്ടിട്ടുണ്ട്. ഇതിനൊപ്പം അയക്കുന്ന വീഡിയോയുടെ അവസാന ഭാഗത്ത് സംസാരിക്കുന്ന ആ പെൺകുട്ടിയെ നോക്കൂ.. എന്തൊരു ഊർജ്ജമാണ്, ശുഭാപ്തി വിശ്വാസമാണ് ആ വാക്കുകളിൽ? കരിങ്കൽ ചീളുകൾ ആയുധമാക്കിയാണ് ഫലസ്ഥീനികൾ ഇസ്രയേലെന്ന ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തികളിലൊന്നിനെ നേരിടുന്നത്. അഖ്സയിൽ വെടിവെപ്പ് നടന്നിട്ടും റമളാനിലെ അവസാന ദിവസങ്ങളിലും പെരുന്നാളിനുമെല്ലാം ആയിരങ്ങളാണ് പൂർവോപരി ആവേശത്തോടെ നമസ്കാരങ്ങളിൽ പങ്കെടുത്തത്. അതാണ് ഫലസ്ഥീൻ. നമുക്കവരോട് ഐക്യപ്പെടാം. ഐക്യദാർഢ്യം പ്രഖ്യാപിക്കാം. മനസ്സ് കൊണ്ട് ചേർത്ത് പിടിക്കാം. ഫലസ്ഥീൻ ചിരിക്കുന്ന ഒരു ദിവസം വരും. ഫലസ്ഥീൻ ചിരിക്കാതെ ലോകം അവസാനിക്കില്ല. അന്ന് കല്ലുകളും മരങ്ങളും വരെ ജൂതൻമാർക്കെതിരെ നില കൊള്ളും. ലോകത്തിന്റെ ഭരണചക്രം തന്റെ കൈ വെള്ളയിൽ ഇട്ടു കറക്കിതിരിച്ച സ്വാലാഹുദ്ധീൻ അയൂബിയെ പോലോത്ത ധീര പോരാളികൾക്ക് ജൻമം നൽകിയ മുസ്ലിം ഉമ്മത്തിന്റെ ഗർഭ പാത്രം വന്ധ്യമായിട്ടില്ല കുഞ്ഞിളം കാലിന്നടിയിലെ ചെഞ്ചുവപ്പ് മാറാത്ത പോന്നോമനകൾ സയണിസത്തിൻ്റെ നെഞ്ചകം പിളർത്തി കടന്ന്, നടന്ന് കയറുന്ന ഒരു സുദിനം വരും... ഇൻഷാ അല്ലാഹ്, അല്ലാഹു അക്ബർ, അല്ലാഹു അക്ബർ, അല്ലാഹു അക്ബർ.... ഖൈബർ ഖൈബർ യാ യഹൂദ്, ജെയ്ശു മുഹമ്മദിൻ സൗഫ യഊദ്....

C.T.A.Khader