ചിന്തനീയം വിശുദ്ധ ഹജ്ജിൻ്റെ ദിനങ്ങൾ സമാഗതമാവുകയാണ്. ലോകത്തിൻ്റെ നാനാഭാഗങ്ങളിൽ നിന്ന് ലക്ഷോപലക്ഷം ഹാജിമാർ ഹറം ലക്ഷ്യമാക്കി ഒഴുകുകയാണ്. രണ്ട് വിളികൾക്കും വിളംബരങ്ങൾക്കുമുള്ള ഉത്തരമാണ് ഹജ്ജ് എന്ന് ഇമാം ഗസ്സാലി (റ). ഒന്ന് ഖലീലായ ഇബ്റാഹീം (അ)ൻ്റെ വിളി. 'ഇബ്രാഹീം നബിക്ക് കഅ്ബാമന്ദിരത്തിന്റെ സ്ഥാനം നാം സൗകര്യപ്പെടുത്തിയ സന്ദര്‍ഭം സ്മരണീയമാണ്. അദ്ദേഹത്തോട് നാം അരുളി: താങ്കള്‍ യാതൊരു വസ്തുവിനെയും എന്റെ പങ്കാളിയാക്കരുത്; കഅ്ബാ പ്രദക്ഷിണക്കാര്‍ക്കും, നിന്നും കുനിഞ്ഞും സാഷ്ടാംഗം നമിച്ചും പ്രാര്‍ത്ഥന നിര്‍വഹിക്കുന്നവര്‍ക്കും വേണ്ടി എന്റെ ഭവനം ശുദ്ധിയാക്കിവെക്കുക; മാലോകരില്‍ ഹജ്ജ് വിളംബരം നിര്‍വഹിക്കുക- കാല്‍നടക്കാരായും വിദൂരദിക്കുകള്‍ താണ്ടിയെത്തുന്ന മെലിഞ്ഞ സവാരിമൃഗപ്പുറത്തേറിയും താങ്കളുടെയടുത്തേക്കവര്‍ വരുന്നതാണ്.' (സൂറത്തുൽ ഹജ്ജ്: 26, 27) മറ്റൊന്ന് ഹബീബായ നബി(സ്വ)യുടെ വിളി. ആത്മീയവും ഭൗതികവുമായ ബഹുമുഖ നൻമകൾ ഹജ്ജിലൂടെ വിശ്വാസിക്ക് ലഭിക്കുന്നുവെന്ന് ഖുർആൻ. അവ ലഭ്യമാകണമെങ്കിൽ വിശ്വാസി ഹജ്ജിനായി ശരിക്ക് ഒരുങ്ങണം. ഭൗതികമായ ഒരുക്കങ്ങൾക്കപ്പുറം ഏറ്റവും വലിയ ഒരുക്കവും പാഥേയവും തഖ്വയാണെന്ന് ഖുർആൻ ആവർത്തിച്ചു പറയുന്നുണ്ട്. 'അറിയപ്പെട്ട മാസങ്ങളാണ് ഹജ്ജ് കാലം. അതിലൊരാള്‍ ഹജ്ജിന്ന് ഇഹ്‌റാം ചെയ്താല്‍ പിന്നീട് സ്ത്രീസംസര്‍ഗമോ അതിക്രമമോ ദുര്‍വാദങ്ങളോ പാടില്ല. നിങ്ങള്‍ എന്തു നന്മയനുവര്‍ത്തിച്ചാലും അല്ലാഹു അതറിയും. നിങ്ങള്‍ യാത്രോപകരണങ്ങള്‍ സജ്ജീകരിക്കണം; അതിലേറ്റം ഉദാത്തം ഭയഭക്തിയത്രേ. ബുദ്ധിമാന്മാരേ, നിങ്ങള്‍ എന്നെ സൂക്ഷിക്കുക.' (സൂറത്തുൽ ഹജ്ജ് : 197) 'നിശ്ചിത ദിനങ്ങളില്‍ നിങ്ങള്‍ അല്ലാഹുവിനെ അനുസ്മരിക്കുക. ഇനി രണ്ടു ദിവസം കൊണ്ടു മതിയാക്കി ഒരാള്‍ വേഗം പോന്നാല്‍ കുറ്റമൊന്നുമില്ല; വഴിയെ പോരുന്നവന്നും തെറ്റില്ല. ഭക്തന്മാര്‍ക്കാണിത്. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും അവങ്കലേക്കാണ് ഒരുമിച്ചുകൂട്ടപ്പെടുകയെന്നറിഞ്ഞിരിക്കുകയും ചെയ്യുക.' (സൂറത്തുൽ ഹജ്ജ്: 203)
CT.A.Kadher