ചിന്തനീയം

18 Jun 2022

ചിന്തനീയം ചെറിയൊരു ഇടവേളക്ക് ശേഷം 'ചിന്തനീയം' പുന:രാരംഭിക്കുകയാണ്.ഇ.അ. ചെറിയ ചെറിയ അറിവുകൾ പകരുകയെന്ന വിനീതമായ ദൗത്യമാണ് 'ചിന്തനീയം' നിർവഹിക്കുന്നത്. എഴുത്തുകാരനും വായനക്കാർക്കുമെല്ലാം ഇത് ഗുണകരമാവട്ടെയെന്ന് പ്രാർത്ഥിക്കുന്നു. പ്രത്യാശിക്കുന്നു. ഇന്ന് ജൂൺ 18 Autistic Pride Day ആണ് . Autism Spectrum Disorder ബാധിതരുടെ അവകാശ സംരക്ഷണാർത്ഥമാണ് ഈ ദിനം ആചരിക്കപ്പെടുന്നത്. എല്ലാ വർഷവും ഏപ്രിൽ 2 ലോക ഓട്ടിസം അവബോധ ദിനമായും ആചരിക്കുന്നു. ഓട്ടിസം എന്നത് ഒരു മാനസിക വൈകല്യമല്ല. ഒരു മാനസിക അവസ്ഥയാണ്. ലോകാരോഗ്യ സംഘടനയുടെ പഠനങ്ങൾ പ്രകാരം 160 ൽ ഒരു കുട്ടിക്ക് എന്ന തോതിൽ ഈ മാനസികാവസ്ഥയുണ്ട്. സ്വയം എന്നർത്ഥമുള്ള ആട്ടോസ് എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ഓട്ടിസം എന്ന ഇംഗ്ലീഷ് പദം നിഷ്പന്നമായത്. ലിയോ കാനർ എന്ന മനോരോഗ വിദഗ്ധനാണ് 1943 ൽ ഈ പദം ആദ്യമായി ഉപയോഗിച്ചത്. കേരളത്തിൽ അനുദിനം ഓട്ടിസം ബാധിതരുടെ എണ്ണം വർധിക്കുന്നുവെന്നാണ് കണ്ടെത്തൽ. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ 10 % വർധനവാണ് കേരളത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. സാമൂഹികപരവും ആശയവിനിമയപവും ബുദ്ധിപരവുമായും പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഓർഗാനിക്ക് ന്യൂറോഡെവലപ്മെന്റൽ ഡിസോഡറാണ് 'ഓട്ടിസം'. ഓട്ടിസത്തെ - ആശയവിനിമയത്തിലും പരസ്പരബന്ധങ്ങൾ സ്ഥാപിക്കുന്നതിലും കുട്ടികൾ നേരിടുന്ന പ്രയാസമാണെന്ന് പറയാം. ഓട്ടിസത്തിന്റെ ലക്ഷണങ്ങൾ ഓരോ കുട്ടിയിലും വ്യതസ്തമായിരിക്കും. ആൺകുട്ടികളിലാണ് ഓട്ടിസം കൂടുതലായി കണ്ടുവരുന്നത്. തലച്ചോറിന്റെ ഘടനയിലും പ്രവർത്തനത്തിലുമുള്ള അസാധാരണത്വമാണ് ഓട്ടിസം ഉണ്ടാകുന്നത്. ഓട്ടിസം ബാധിച്ച കുട്ടികളെ അവഗണിക്കുകയോ മാറ്റി നിർത്തുകയോ അല്ല വേണ്ടത്.നേരത്തേയുള്ള പരിശീലനം, പ്രത്യേക വിദ്യാഭ്യാസം, ബിഹേവിയർ തെറാപ്പികൾ, കുടുംബത്തിന്റെ പിന്തുണ എന്നിവയുടെയെല്ലാം കൂട്ടായ പ്രവർത്തനം വഴി നമുക്ക് ഓട്ടിസമുള്ള കുട്ടികളുടെ ഭാഷയും പെരുമാറ്റരീതികളും മാറ്റം വരുത്താൻ സഹായിക്കും. ഇത്തരം കാര്യങ്ങളിലൂടെ ഓട്ടിസം കുട്ടികളെ സാധാരണ ജീവിതം നയിക്കാൻ സഹായിക്കുകയാണ് വേണ്ടത്. ഓട്ടിസത്തിൻ്റെ പ്രധാന ലക്ഷണങ്ങളിൽ ചിലത് : ∙ സംസാരിക്കാന്‍ തുടങ്ങാന്‍ വൈകുക ∙ കുറച്ചു മാത്രം സംസാരിക്കുക ∙ സംസാരിക്കുമ്പോള്‍ മറ്റുള്ളവരുടെ മുഖത്തോ കണ്ണിലോ നോക്കാതിരിക്കുക ∙ ഭാവപ്രകടനങ്ങള്‍ സാധാരണമല്ലാതിരിക്കുക ∙ ഒറ്റയ്ക്കിരിക്കാന്‍ താല്‍പര്യമുണ്ടാവുക ∙ ഒരേ വാക്കുകള്‍ നിരന്തരം പറയുക ∙ പ്രത്യേകിച്ച് അര്‍ത്ഥമൊന്നുമില്ലാത്ത ചില ചലനങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുക ∙ അപ്രധാന കാര്യങ്ങളോട് അമിത താല്‍പര്യം കാണിക്കുക ഓട്ടിസം ഒരു പഠന വൈകല്യമല്ല. പക്ഷേ, അത് കുട്ടികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഓട്ടിസം ബാധിതരായ പകുതിയോളം പേർക്ക് ഏതെങ്കിലും തരത്തിലുള്ള പഠന വൈകല്യമുണ്ട്. ഓട്ടിസമായാലും പഠന വൈകല്യമായാലും നിരന്തരമായ പരിശീലനങ്ങളിലൂടെയും മന:ശാസ്ത്രപരമായ ഇടപെടലുകളിലൂടെയും വലിയൊരളവോളം പരിഹാരമുണ്ടാക്കാൻ കഴിയും. ഈ സന്ദേശം ജനകീയമാക്കുന്നതിൽ നിർണായക പങ്ക് വഹിക്കാൻ ഈയുള്ളവൻ ചെയർമാനായ 'ഫാപിൻസി ' ന് സാധ്യമാകുന്നു എന്ന ചാരിതാർത്ഥ്യമുണ്ട്. കണ്ണൂർ യൂണിവേഴ്സിറ്റിയുടെ ഡിപ്ലോമ ഇൻ ലേണിങ് ഡിസബ്ളിറ്റി നൽകുന്ന ഏക സ്ഥാപനം നിലവിൽ ഫാപിൻസ് കമ്മ്യൂണിറ്റി കോളേജാണ്. നിരവധി പ്രൊഫഷണലുകൾ ഇതിനകം ഈ ഡിപ്ലോമ പൂർത്തിയാക്കിക്കഴിഞ്ഞു. കൂടുതൽ പേർ ഈ മേഖലയിലേക്ക് കടന്ന് വരേണ്ടതുണ്ട്. അവർക്ക് മാതൃകയും പ്രചോദനവുമായി കൂടെ നിൽക്കാൻ ഫാപിൻസിന് അഭിമാനമുണ്ട്.

CT.A.Kadher